Monday, March 31, 2008

ഫനായിലെ മറ്റൊരു കവിത

Ankhen to pyar me dilki zuban hoti hai,
sachi chahat to sada bezuban hoti hai,
pyar mai dard bhi mile to kya gabrana,
suna hai dard se chahat aur jawan hoti hai
കണ്ണുകള്‍ പ്രണയത്തില്‍ ഹൃദയത്തിന്റെ നാവാണ്.
യഥാര്‍ത്ഥ പ്രണയം എപ്പോഴും മൂകവുമാണ്.
പ്രണയം വേദന നല്‍കിയാലും എന്തുണ്ട് ഭയക്കാന്‍,
വേദനയില്‍ പ്രണയം കൂടുതല്‍ ചെറുപ്പമാകുമത്രെ.

Saturday, March 29, 2008

‘ഫനാ’ - പരിഭാഷ

ഇത്‌ ഫനാ എന്ന ഹിന്ദി സിനിമയിലെ ഒരു കവിതയുടെ സ്വതന്ത്ര ആവിഷ്‌ക്കാരമാണ്.

Dur Humse Jaa Paoge Kaise,
Humko Bhool Paoge Kaise.
Hum Who Khushbu Jo Saanson Mein Utar Jaye,
Khud Apni Saanxon Ko Rok Paoge Kaise..
നിനക്കെന്നില്‍ നിന്നും അകലുവാനെങ്ങിനെ കഴിയും ?
എന്നെ മറക്കുവാന്‍ എങ്ങിനെ കഴിയും ?
ഞാന്‍ നിന്റെ ശ്വാസത്തില്‍ കലരുന്ന സുഗന്ധമാണ്,
സ്വന്തം ശ്വാസത്തെ തടയാന്‍ നിനക്കെങ്ങിനെ കഴിയും ?

[ ഹിന്ദി അറിയാവുന്നവരുടെ ശ്രദ്ധയ്‌ക്ക്‌ : ഹിന്ദി അറിയാവുന്നവര്‍ക്ക്‌ ഹിന്ദി അറിയാത്തവരെ ചീത്ത പറയാന്‍ ഇന്ത്യന്‍ നിയമപ്രകാരം യാതൊരു അവകാശവുമില്ലാത്തതാകുന്നു. എന്നെ ഒന്നും ചെയ്യരുത് പ്ലീസ്.... :) എല്ലാവരും ദയവായി അഭിപ്രായം പറയുക. ]

Thursday, March 27, 2008

മഴക്കുറിപ്പ്...

സ്വന്തം നാടു കാണാനെത്തി സംതൃപ്‌തിയോടെ മടങ്ങുന്ന മഹാബലിയെപ്പോലെ വെറുതേ പെയ്‌തു മടങ്ങലല്ല മഴയുടെ നിയോഗം. അതിനുമപ്പുറം എന്തൊക്കെയോ അര്‍ത്ഥ തലങ്ങള്‍ ഓരോ മഴയ്‌ക്കും നാം കല്‍പ്പിക്കുന്നുണ്ട്. മഴയോട്‌ സ്വന്തം സുഹൃത്തിനോടെന്ന പോലെ മനസ്സു തുറക്കുന്ന എത്രയോ പേരുണ്ടാകും ? മനസ്‌സുകളില്‍ പ്രണയവും കവിതയും നിറച്ച്‌ സംതൃപ്‌തിയോടെ മടങ്ങുന്ന മഴ ചിലപ്പോള്‍ സമയം തെറ്റി വന്ന്‌ ദുരിതം വിതച്ച്‌, ശാപങ്ങളേറ്റു വാങ്ങി, കുറ്റബോധത്തോടെ തല താഴ്ത്തി തിരിച്ചു പോകുന്നു. അമ്മയുടെ മടിയില്‍ തലവച്ചു കിടക്കുന്ന കുട്ടിയെപ്പോലെ, ആ വിരലുകളുടെ അതേ സാന്ത്വനം നുകര്‍ന്ന്‌ മഴയുടെ ഇരുണ്ട ചിറകിനടിയില്‍ അഭയം തിരയുന്ന എത്രയോ വേദനിക്കുന്ന മനസ്സുകള്‍. ആരോരുമില്ലാത്തവര്‍ക്ക്‌ മഴയെങ്കിലും ഉണ്ടാവും, ദൈവത്തിന്റെ സാന്ത്വനമായി. കട്ടിലില്‍ ചുരുണ്ടു കിടക്കുമ്പോള്‍ കണ്ണുകള്‍ ജനാലയിലേക്കായിരിക്കും. പുറത്ത്‌ മഴയുടെ വെള്ളിനൂലുകള്‍ വീഴുന്നതും നോക്കി കിടക്കുമ്പോള്‍ ഓര്‍മ്മകളിലേക്ക്‌ ഇരച്ചു കയറിവരും ഒരു നൂറ്‌ മഴകള്‍, എന്നോ പെയ്‌തു തീര്‍ന്നവ. ഓരോ മഴ കാണുമ്പോഴും ഓര്‍മ്മകളിലെവിടെ നിന്നോ കരിയിലകള്‍ക്കു മുകളിലൂടെ ശബ്‌ദമുണ്ടാക്കിക്കൊണ്ട് ഒരു പഴയ മഴ ഓടി വരും. നനഞ്ഞൊലിച്ച്‌ സ്‌ക്കൂളില്‍ ചെന്നു കയറിയ ആ പഴയ മഴക്കാലം ഓര്‍ക്കുമ്പോഴേ ശരീരം നനയുന്നതുപോലെ തോന്നാറില്ലേ. അല്ലെങ്കിലും നിമിഷനേരം കൊണ്ട്‌ ഓര്‍മ്മകളുടെ വസന്തം വിരിയിക്കാന്‍ മഴയ്‌ക്കല്ലാതെ ആര്‍ക്കു കഴിയും ?
Powered By Blogger